നീതിതേടി ഒടുവിലെത്തിയ പോലീസിൽനിന്നും കിട്ടിയ അതിക്രൂരമായ പെരുമാറ്റമാണ് മൊഫിയയുടെ മരണത്തിന് കാരണമായത്. സ്ത്രീധനത്തിനും പണത്തിനുമായി തന്നെ ദ്രോഹിച്ച ഭർതൃവീട്ടുകാരുടെ മുന്നിലിട്ട് തന്നെ വീണ്ടും ഒരു പോലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചത് അവളുടെ മനസിന് താങ്ങാനായില്ല. നിയമസംരക്ഷകരാവേണ്ട പോലീസ് നിയമലംഘകരും മനുഷ്യത്വവിരുദ്ധരുമാകുന്നത് സമൂഹത്തിലെ വലിയ ദുരന്തമാണ്.
ഇത് മൊഫിയയുടെ മരണമൊഴിയായി കണക്കാക്കി സി. ഐക്കെതിരെ കൊലപാതകത്തിനുള്ള പ്രേരണകുറ്റത്തിന് കേസ് എടുക്കണം. എന്നാൽ ഇതുവരെ സി. ഐക്കെതിരെ വകുപ്പുതലത്തിൽ അന്വേഷണംപോലും നടത്താൻ ആഭ്യന്തരവകുപ്പു തയ്യാറായിട്ടില്ല. പിണറായിവിജയൻ കേരളത്തിന്റെ ആഭ്യന്തരം കയ്യാളാൻ തുടങ്ങിയതിൽപിന്നെ പോലീസ് സ്‌റ്റേഷനുകളിൽ സാധാരണക്കാരന് നീതിയെന്നത് അപ്രാപ്യമായ അവസ്ഥയാണ്.
കുഞ്ഞിനെ യഥാർത്ഥ മാതാപിതാക്കളായ അനുപമയ്ക്കും (anupama) അജിത്തിനും (ajith) ഇന്ന് വൈകുന്നേരത്തോടെയാണ് കൈമാറിയത്. കുട്ടിയെ വിട്ടുനൽകാൻ തിരുവനന്തപുരം കുടുംബ കോടതിയാണ് ഉത്തരവിട്ടത്. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറിയത്
അനുപമയുടെ 3 ദിവസം മാത്രമുള്ള കുട്ടിയെ ദത്ത് നല്‍കിയതിനെ കേരള സമൂഹം വളരെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ ആറുമാസക്കാലം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന പൊലീസ് നടപടിയെ മുഖ്യമന്ത്രി എങ്ങനെയാണ് ന്യായികരിക്കുക. കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ക്രൂരമായ ദുരഭിമാന കുറ്റകൃത്യത്തിന്‍റെ ഇരയാണ് ഈ കുഞ്ഞും, അമ്മയും. സ്വന്തം അമ്മയുണ്ടായിട്ടും വളര്‍ത്തു മകനായി ജീവിക്കേണ്ടി വന്ന കുഞ്ഞിന്‍റെ അവകാശമാണ്
രമയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയാണ് മറുപടി നല്‍കിയത്. ടി പി കേസ് ഫലപ്രദമായ രിതിയില്‍ അന്വേഷിക്കുവാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ടി.പി കേസിൽ അന്നത്തെ കോണ്‍ഗ്രസ് സർക്കാർ അവർക്ക് ആകാവുന്ന രീതിയിലൊക്കെ അന്വേഷണം നടത്തിയെന്നത് സമൂഹത്തിന് അറിയാവുന്ന കാര്യമാണ്.
കൊടി സുനി കുറെ കാലമായി ജയിലില്‍ കിടന്ന് കൊള്ള സംഘത്തെ നയിക്കുകയാണ്. ഇങ്ങനെ സംഭവിച്ചതില്‍ പോലീസിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് വ്യകതമാണ്. ഇത്തരത്തില്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ പിന്മാറണമെന്നും രമ പറഞ്ഞു.
യാതൊരു പ്രത്യയശാസ്ത്ര ബാധ്യതയുമില്ലാത്ത ആൾക്കൂട്ടമാണ് സിപിഎം എന്ന് കേരളത്തിന് മുന്നിൽ തുറന്ന് കാട്ടിയ വനിതയാണ് കെ കെ രമയെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിട്ടാണ് സിപിഎം എന്ന ഹിംസാത്മകമായ ആൾക്കൂട്ടം രമയെ നേരിട്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജീവിതത്തില്‍ അടിസ്ഥാന നീതി നിഷേധിക്കപ്പെട്ട സ്ത്രീയുടെ പ്രതിനിധിയാണ് കെ കെ രമ. പുരോഗമനം പറയുന്നവരുടെ സൈബര്‍ ആക്രമണത്തിന് ഏറ്റവുമധികം ഇരയായിട്ടുള്ളയാള്‍. അതുകൊണ്ടുതന്നെ സൈബറിടങ്ങളില്‍ അപമാനിതരാവുന്ന സ്ത്രീകളുടെ പ്രതിനിധി കൂടിയാണ് രമ. രാഷ്ട്രീയ കൊലപാതങ്ങളിലൂടെ അനാഥരാക്കപ്പെടുന്ന കുടുംബങ്ങളുടെ പ്രതിനിധിയാണവര്‍...
ടകര നിയമസഭാ മണ്ഡലത്തിലെ ഏറാമല, ചേറോട്, ഒഞ്ചിയം തുടങ്ങി നാലഞ്ച് പഞ്ചായത്തുകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് ആര്‍.എം.പി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പി ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ കെ. കെ. രമ 20,504 വോട്ട് നേടിയിരുന്നു.